2010, ഫെബ്രുവരി 16, ചൊവ്വാഴ്ച

ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണത്തെ കുറിച്ചും പോലീസ് കണ്ടെത്തിയ കുറിപ്പിനെ കുറുച്ചുമുള്ള വിവാദം അവസാനിപ്പിക്കണം: ബന്ധുക്കള്‍

കാസര്‍കോട്: നിങ്കളാഴ്ച അന്തരിച്ച ഖാസി സി.എം അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ചും പോലീസ് കണ്ടെത്തിയ കുറിപ്പിനെ കുറിച്ചുമുള്ള വിവാദം അവസാനിപ്പിക്കണമെന്ന് ബന്ധുക്കള്‍ കാസര്‍കോട് പ്രസ്സ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭ്യര്‍ത്തിച്ചു. ഖാസിയുടെ മരണവുമായി ബന്ധപ്പെടുത്തു ദു:സൂചനകള്‍ നല്‍ക്കുന്ന പത്ര റിപ്പോര്‍ട്ടില്‍ വ്യാപകാമായി പ്രചരിപ്പിക്കുന്നുണ്ട്. കടലാസില്‍ എഴുതുവെച്ച മരണകുറിപ്പ് ക്ണ്ടെടുത്തുവെന്ന പ്രയോഗം തന്നെ തെറ്റിദ്ധാണാജനകമാണെന്നും മകന്‍ മുഹമ്മദ് ശാഫിയും മരുമക്കളായ മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക, അബ്ബാസ് ഉദുമ ബന്ധുക്കളായ ത്വാഖ അഹ്മ്മദ് മൗലവി, യു.എം. അഹ്മദ് ഷാഫി എന്നിവര്‍ വാര്‍ത്താ സമ്മേളന്ത്തില്‍ പറഞ്ഞു. മുഹമ്മദ് നബി (സ)തങ്ങളെ കുറിച്ച് വിശ്വ വിഖ്യാത പ്രവാചക കീര്‍ത്തനമായ ഇമാം ബൂസൂറി (റ) തങ്ങള്‍ രചിച്ച അറബി കവിതാ സമാഹാരത്തിലെ പേജ് നമ്പര്‍ 17മുതല്‍ 29മത്തെ വരികളിലെ 'ളലംത്തു സുന്നത്ത മന്‍....' എന്ന അറബി വരിയിലെ നീരുകെട്ടിവീര്‍ത്തു കഠിന വേദന അനുഭവപ്പെടുന്നത്ത് വരെ രാത്രിയുടെ ഇരുട്ടിനെ ആരാധനകൊണ്ട് സജീവമാകിയ നബി(സ) തങ്ങളുടെ മാര്‍ഗ്ഗത്തിന് നേരെ ഞാന്‍ അക്രമം കാണിച്ചിരിക്കുകയാണ് (അങ്ങേനെയെന്നും ആരാധനകള്‍ നടത്താന്‍ എനിക്ക് സാധിക്കാതെ വന്നിരിക്കുകയാണ്. 164 വരികളുള്ള ഈ അറബിക്കവിതയിലെ കൈ എഴുത്ത് പ്രതിയാണ് പോലീസ് കണ്ടെത്തിയത്. വളരെ വിചിത്രമായ രീതിയില്‍ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരുക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. "ഖസീദത്തുല്‍ ബുര്‍ദ്ദ" എന്ന ഈ വിവര്‍ത്തന കവിത ഒന്നര മാസങ്ങള്‍ക്ക് മുമ്പ് ദാറുല്‍ ഇര്‍ഷാദ് അക്കാദമിയില്‍ പ്രകാശനം ചെയ്തിരുന്നതാണ്. സാധാരണ ഗതിയില്‍ എഴുത്തുകാര്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന ജഞാനങ്ങള്‍ അപ്പപ്പോള്‍ കുറിച്ച് വെക്കാറുള്ളത് പതിവാണ് അത് പോലെ സി.എം.അബ്ദുല്ല മൗലവി ഇത്തരം വരികള്‍ നേരത്തെ കുറിച്ച് വെച്ചിരുന്നു. ആ കുറിപ്പാണ് വിവാദമാക്കുന്ന തരത്തിലോക് വലിച്ചിഴക്കപ്പെട്ടത്.
ഖാസിയുടെ മരണത്തില്‍ പൊതു ജനങ്ങള്‍ക്കും പത്രങ്ങള്‍ക്കുമുള്ള സംശയം മാത്രമാണ് തങ്ങള്‍ക്കുമുള്ളത്. ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് ഖാസി അബ്ദുല്ല മൗലവി കടപ്പുറത്ത് എത്തിയതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത്. ഇത് കണ്ടെത്തേണ്ടത് പോലീസാണ്. പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ല. മയ്യത്തിന് സമീപം കണ്ടെത്തിയ ടോര്‍ച്ച് ഖാസിയുടേതല്ലെന്ന് ബന്ധുക്കള്‍ വ്യക്തമാകിയിട്ടുണ്ടെന്ന കാര്യം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞതിനെ കുറിച്ച് ചോദിച്ചപ്പോള്‍ തങ്ങള്‍ക്ക് ഇതേ കുറിച്ചറിയില്ലെന്നാണ് ഖാസിയുടെ ബന്ധുക്കള്‍ പറഞ്ഞത്. ടോര്‍ച്ച് പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. അത് കണ്ട ശേഷമേ ടോര്‍ച്ച് ഖാസിയുടെതാണോ അല്ലെയോയെന്ന് പറയാന്‍ കഴിയൂ. ഖാസിയുടെ മരണം കെലപാതകമാണെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പത്ര സമ്മേളനത്തില്‍ ആരോപിച്ച കാര്യം സംഘടനാ നേതാക്കളോട് തന്നെ ചോദിക്കണമെന്നും തങ്ങളുടെ പക്കല്‍ അതിന് തെളിവില്ലെന്നും ബന്ധുക്കള്‍ കൂട്ടിചേര്‍ത്തു. ഖാസിക്ക് വിരോധികള്‍ ആരും ഉള്ളതായി അറിയില്ല. രണ്ട് വര്‍ഷം മുമ്പ് വധഭീഷണി മുഴക്കി കൊണ്ട് ഒരു ഊമകത്ത് ഖാസിക്ക് ലഭിച്ചിരുന്നു. ഉരും പേരും ഇല്ലാത്തതിനാല്‍ ഭീഷണി സംബന്ധിച്ച് പോലീസില്‍ പരാതിയെന്നും നല്‍കിയിട്ടില്ല. പുതിയ പൂട്ട് വാങ്ങിക്കാന്‍ ഡ്രൈവറോട് പറഞ്ഞത് അറിഞ്ഞിരുന്നു. ഒരുമാസത്തോമായി പ്രധാന വാതലിന് പുട്ടുണ്ടായിരുന്നില്ല്‍. ഗേറ്റിന്റെ പൂട്ട് ഉപയോഗിച്ചാണ് പൂട്ടികൊണ്ടിരുന്നത്. പുതിയ പൂട്ട് വാങ്ങിയത് തന്നെയാണ് പ്രധാന വാതിലിലുണ്ടായത്. പുട്ട് വാങ്ങിയതുമായി ബന്ധപ്പെട്ട് സംശയങ്ങളെന്നും തങ്ങള്‍ക്കില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ